പോസ്റ്റുകള്‍

Annabelle: Creation- അനബെല്ലേ...ഹൊറർ

ഇമേജ്
 2017ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൊറർ ചിത്രമാണ് അനബെല്ലേ: Creation...ഇത് 2014 ലെ അന്നബെല്ലയുടെ ഒരു പ്രീക്വലും കൺജറിംഗ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ നാലാമത്തെ ഭാഗവുമാണ് സാമുവൽ മുള്ളിൻസ് എന്ന പാവ നിർമ്മാതാക്കളും ഭാര്യ എസ്തറും അവരുടെ ഏഴ് വയസ്സുള്ള മകൾ അന്നബെല്ലെ നഷ്ടപ്പെട്ടതിൽ ദുഖിക്കുന്നു, "ബീ" എന്ന് വിളിപ്പേരുണ്ടായിരുന്നു, അവൾ അബദ്ധവശാൽ കാറിന് മുന്നിൽ  മരിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, മുള്ളിൻസ് സിസ്റ്റർ ഷാർലറ്റിനും വീടില്ലാത്ത ആറ് പെൺകുട്ടികൾക്കും അഭയം നൽകാൻ അവരുടെ വീട് തുറന്നു. ബീയുടെ പൂട്ടിയ കിടപ്പുമുറി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും, പോളിയോ ബാധിച്ചഅനാഥയായ ജാനിസ് "എന്നെ കണ്ടെത്തുക" എന്ന് പറയുന്ന  കുറിപ്പ് കണ്ടെത്തി മുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നു, അത് ദുരൂഹമായി അൺലോക്ക് ചെയ്യപ്പെട്ടു . അവൾ ബീയുടെ അലമാരയുടെ ഒരു താക്കോൽ കണ്ടെത്തി അത് തുറക്കുന്നു, അവിടെ അവൾ ഒരു വിചിത്രമായ പോർസലൈൻ പാവയെ കാണുന്നു. ഇത് അറിയാതെ പെൺകുട്ടികളെ ഭയപ്പെടുത്താൻ തുടങ്ങുന്ന ശക്തമായ ഒരു ഭൂതത്തെ പുറത്തുവിടുന്നു. ഒരു രാത്രി, രാക്ഷസൻ, ബീയുടെ രൂപം സ്വീകരിച്ച്, ജാനിസിന് അവളുടെ ആത്മാവ് വേണമെന്ന...

The Mothman Prophecies- വിചിത്രമായ രഹസ്യങ്ങളുള്ള ശലഭ മനുഷ്യൻ

ഇമേജ്
1966 നവംബറിനും 1967 ഡിസംബറിനും ഇടയിൽ പോയിന്റ് പ്ലെസന്റിൽ(america) നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് മോത് മാന്‍ പ്രോഫസി. മോത്ത്മാൻ പോയിന്റ് പ്ലസന്റിലെ വാർഷിക ഉത്സവം മോത്ത്മാൻ ഇതിഹാസത്തിനായാണ് നടത്തുന്നത്. നിരവധി ടുറിസ്റ്റുകളാണ് ഈ  ഉത്സവത്തിൽ  പങ്കെടുക്കാൻ  എത്തുന്നത് . ലോക്കൽ ലെജന്റിനെ  എങ്ങനെ  പ്രാദേശിക  അട്രാക്ഷനാക്കി മാറ്റം എന്ന  ഇതിഹാസമാണ്  ഇത് .  വെസ്റ്റ് വിർജീനിയ നാടോടിക്കഥകളിൽ, 1966 നവംബർ 15 മുതൽ 1967 ഡിസംബർ 15 വരെ പോയിന്റ് പ്ലസന്റ് ഏരിയയിൽ കണ്ട ഒരു  ജീവിയാണ് മോത്ത്മാൻ.  ആദ്യത്തെ പത്ര റിപ്പോർട്ട് 1966 നവംബർ 16 -ലെ പോയിന്റ് പ്ലെസന്റ് രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു. ദമ്പതികൾ മനുഷ്യ വലുപ്പത്തിലുള്ള പക്ഷിയെ കാണുന്നു .ദേശീയ പത്രങ്ങൾ ഉടൻ തന്നെ റിപ്പോർട്ടുകൾ എടുക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളം കഥ പ്രചരിപ്പിക്കുകയും ചെയ്തു. 1970 ൽ ഗ്രേ ബാർക്കറാണ് മോത്ത്മാനെ കൂടുതൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്, പിന്നീട് ജോൺ കീൽ 1975 -ൽ എഴുതിയ ദി മോത്ത്മാൻ പ്രവചനങ്ങൾ എന്ന പുസ്തകത്തിൽ പ്രസിദ്ധമാക്കി. 1966 നവംബർ 15 -ന് പോയി...

സെമിത്തേരിയിലെ പ്രേതം

ഇമേജ്
 കൊന്നവൻ തൊടുമ്പോൾ‌ ശവശരീരം രക്തം ചൊരിയുന്നു. പാശ്ചാത്യ നാടുകളുടെ നാട്ടുവിശ്വാസമാണ്. അതേപോലെ കൊന്നവരോട് ശവശരീരം പ്രതികാരം ചെയ്യുമെന്ന വിശ്വാസം ചിലർക്കുണ്ട്. കുറച്ചുകാലം മുമ്പ് ഒരു െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത നാം വായിച്ചിരുന്നല്ലോ?, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് ഒന്നു നോക്കാം. മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല- ഡോക്ടർ രാഘവേന്ദ്രയുടെ സ്വകാര്യമുറിയിലെ ഭിത്തിയിൽ ഈ വാക്കുകളാണ് മനോഹരമായി എഴുതി വച്ചിരുന്നത്. കോടതിയിൽ രാഘവേന്ദ്ര പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളുടെയും സാംസ്കാരിക സദസ്സുകളുടെയും ചർച്ചകൾക്ക് വിധേയമായി....ഏതാനും ദിവസം മുമ്പാണ് ആ സംഭവങ്ങൾക്ക് തുടക്കം..അല്ലെങ്കിൽ പുറംലോകം അറിയാൻ കാരണമായ സംഭവത്തിന്റെ തുടക്കം.... ജെഎച്ച് റോഡിലൂടെ പോയിട്ടുള്ളവരെല്ലാം കാടുപിടിച്ച് കിടക്കുന്ന ഗോഡൗൺ കണ്ടിട്ടുണ്ടാവും. സംഭവങ്ങളുടെ തുടക്കം അവിടെ നിന്നാണ്. അൽപ്പം നാടകീയമായിത്തന്നെയാണ് തുടക്കം.....പൊടിപ്പൊളിഞ്ഞ് വീഴാറായി ഭിത്തികൾ...നരിച്ചീറുകൾ പൊതിഞ്ഞ മേൽക്കൂര....പക്ഷിക്കാഷ്ഠം വീണ് നിറംകെട്ട ഒരു മുറിയിൽ വെറും നിലത്ത് ഒരാൾ കിടക്കുന്നു...ധരിച്ചിരിക്കുന്...

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ

ഇമേജ്
കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം എന്ന സ്ഥലം നാം അറിയപ്പെടുന്നത് കടമറ്റത്ത് കത്തനാരുടെ പേരിലാണ്. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ മാർ ആബോ എന്ന ഭാരതത്തില്‍ എത്തിചേർന്നു. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് എത്തി. മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് കടമറ്റം വലിയ പള്ളി.      ശെമ്മാശൻ ആയി പൗലോസ് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി പൗലോസ് ജനിച്ചു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. അക്കാലത്ത് ആ കത്തനാർ...

"പനയന്നാർക്കാവിലെ യക്ഷി"-4

ഇമേജ്
  അദ്ദേഹം ഒരു വാഴയിൽനിന്നുഒരു തൂശനില മുറിച്ചെടുത്തു വെള്ളത്തിലിട്ട് അതിൽക്കയറി തുഴഞ്ഞ് അക്കരെയിറങ്ങി യക്ഷിയുടെ അടുക്കൽചെന്ന്, "നീ എവിടെപ്പോകുന്നു" നിന്നെ ഞാൻവിട്ടയയ്ക്കുകയില്ല.  ജനങ്ങൾക്കു യാതൊരു ഉപദ്രവവും ചെയ്യാതെ ഇവിടെ ഇരുന്നുകൊള്ളമെങ്കിൽ ഞാനങ്ങനെ അനുവദിക്കാം.അല്ലാത്തപക്ഷം നിന്നെ ഞാൻഅറുത്തു ഹോമിക്കും. ഏതാണ് നിനക്കു സമ്മതമെന്നു പറയുക" എന്നു പറഞ്ഞു. അതുകേട്ട് യക്ഷി,  " ഞാൻ ആരെയും ഉപദ്രവിക്കാതെ ഇനിയെന്നും ഇവിടെ ഇരുന്നുകൊള്ളാം. എന്നെ സംഹരിക്കരുതെന്നു ഞാനപേക്ഷിക്കുന്നു" എന്നു പറഞ്ഞു. "ഇവിടെ ഇരുന്നുകൊള്ളാമെങ്കിൽ അങ്ങനെ സത്യം ചെയ്യുക" എന്നു കത്തനാർ പറയുകയും യക്ഷി അപ്രകാരം സത്യം ചെയുകയും ചെയ്തു.  അന്നുമുതൽ ആ യക്ഷി അവിടെത്തന്നെ താമസമായി. യക്ഷി അദൃശ്യയായിട്ടാണ് അവിടെ താമസിക്കുന്നത്. എങ്കിലും കറുത്തവാവ്, വെള്ളിയാഴച ഇങ്ങനെയുള്ള ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും ചിലർ ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും കത്തുന്ന തീയായിട്ടും മറ്റും ഇപ്പോഴും ചില കാലങ്ങളിൽ കാണാറുണ്ടെന്നാണ് കേൾവി.  അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ ...

"പനയന്നാർക്കാവിലെ യക്ഷി"-chapter3

ഇമേജ്
 "പനയന്നാർക്കാവിലെ യക്ഷി"-1 "പനയന്നാർക്കാവിലെ യക്ഷി"-2 ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു.  ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു.  വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു.  തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു.  കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു....

"പനയന്നാർക്കാവിലെ യക്ഷി"- 2

ഇമേജ്
"പനയന്നാർക്കാവിലെ യക്ഷി"-1  കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേ‌ഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു.  അതുകേട്ടു കത്തനാർ സന്തോ‌ഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു.   അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു. ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.   ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു.  അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന...