പോസ്റ്റുകള്‍

horror story from aithihyamala book എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്.

ഇമേജ്
  കടൽത്തിരയെണ്ണിയയാൾ നിൽക്കുമ്പോൾ, പിന്നിൽ നിന്നും അവൾ ഓടിയെത്തി തിരയിലേക്കിറങ്ങി. പെട്ടെന്നയാളൊന്നു ഞെട്ടി. തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്. കടലും തിരയും തീരവും ഇരുവരുടെയും വെളുത്ത വസ്ത്രങ്ങളും ഉജ്ജ്വലമായൊരു നീല വെളിച്ചത്തിൽ തിളങ്ങി. അയാള്‍ ആ നീരാട്ട് കണ്ട് മണൽപരപ്പിലിരുന്നു. അയാളുടെ നേരേ അവൾ വെള്ളത്തുള്ളികൾ തെറുപ്പിച്ചു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി അവൾ അയാളുടെ സമീപത്തുകൂടി ഗമയിൽ നടന്നു സമീപത്തെ പൊൻമരക്കാട്ടിലേക്കു പോയി. ചുറ്റുപാടും നോക്കിയ ശേഷം അയാൾ പിന്നാലെ ചെന്നു, നഗ്നമായ ചുമലാണ് കണ്ടത്. പനങ്കുലപോലെയുള്ള മുടിയിലൂടെ ജലകണം ഇറ്റുവീഴുന്നു. കടഞ്ഞെടുത്തുപോലുള്ള പുറവടിവിലൂടെ ആ ജലപാതം തഴേക്കൊഴുകുന്നു. കൊഴുത്ത കണങ്കാലിലും ചുമലിലും അയാളുടെ കണ്ണുകൾ അരിച്ചരിച്ചു നടന്നു. അയാൾ പതുക്കെ അടുത്തേക്കെത്തി അവളുടെ ഇരുചുമലുകളിലും പിടിച്ചു ശരീരത്തേക്കു ചേർത്തു പിടിച്ചു. അവളുടെ ശരീരത്തിനു ഉപ്പിന്റെ ഗന്ധവും ശീതക്കാറ്റിന്റെ തണുവുമായിരുന്നു, അയാൾ തന്റെ താടിരോമങ്ങളവളുടെ കഴുത്തിൽ ഉരസി . അവൾ കൈ പിന്നിലേക്കിട്ടു അയാളുടെ കഴുത്തിലൂടെ വട്ടംപിടിച്ചു. ഇറുക്കിപിടുത്തതോടെ അവൾ തിരിഞ്ഞു. പു...

ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം- കടത്തനാട്ട് മാക്കം - ഭാഗം -2

ഇമേജ്
ഐതിഹ്യമാലയിലെ  മനോഹരമായ  ഒരു കഥ  കടാങ്കോട്ടുതറവാട് വളരെ സമ്പന്നമായിരുന്ന്തിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ  വിചാരം.എന്നാൽ  മാക്കത്തിന്റെ സാമർഥ്യത്താൽ  അവരുടെ ആഗ്രഹം  പൂർണ്ണമായി സാധിച്ചിരുന്നില്ല. എന്നാൽ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭർത്താക്കന്മാർ അവർക്കു കൊടുക്കുകയും ചെയ്തിരുന്നു.  ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവർക്കും അവരുടെ സന്താനങ്ങൾക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തികഴിച്ചുകൂട്ടുവാൻ തക്കവണ്ണമുള്ള മുതൽ അവർ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകൾക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല.  തങ്ങൾക്ക് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേൽ മാക്കത്തിനു അവകാശവും അധികാരവുംഎന്ന  ചിന്തയാണ്   ആ സ്ത്രീകൾക്കു സങ്കടമുണ്ടായത്. അതിനാൽ അവർ തങ്ങളുടെ ഭർത്താക്കന്മാർക്കു മാക്കത്തോട് ഏതുവിധവും വിരോധമുണ്ടാക്കിത്തീർക്കണമെന്നു നിശ്ചയിച്ചുകൊണ്ട് ആ പുരുഷന്മാരുടെ അടുക്കൽ...

ഒരു സ്ത്രീയുടെ തലയറുത്തിട്ട കിണർ, പ്രതികാര ദാഹിയായി ആരും കൊല

ഇമേജ്
 ഐതിഹ്യമാലയിൽ നിന്നുള്ള  ഒരു ഏട്  ഉത്തര  കേരളത്തിൽ  ലോകമലയനാർ ക്ഷേത്ര വഴിയിൽ ഒരു കിണർ ഉണ്ടായിരുന്നത്രെ . ആ കിണറിന്  'മാക്കം കിണർ' എന്നാണു പേരു പറഞ്ഞുവരുന്നത്. അസമയത്ത്  ആ കിണറ്റിൽ നോക്കീട്ടു  അവന്റെ നാവു പിടിച്ചു വലിച്ചറുത്തു ചോര കുടിച്ചതായി ഒരൈതിഹ്യമുണ്ട്. അതിനാൽ പേടിച്ചിട്ട് ആരും ആ കിണറ്റിൽ നോക്കാറില്ല,എന്താണ്  അതിനു  പിന്നിലെ  കഥ... 'കടത്തനാട്ട്' ദേശത്ത് 'കടാങ്കോട്' എന്നു പ്രസിദ്ധമായ ഒരു നായർഗൃഹം ഉണ്ടായിരുന്നു.ധനപുഷ്ടികൊണ്ടും ആഭിജാത്യം കൊണ്ടും സ്ഥാനമാനാദികൾ കൊണ്ടും സർവ്വമാന്യന്മാരായിരുന്നു. ആ തറവാട്ടിൽ ഒരു കാലത്ത് ഒരു സ്ത്രീ മാത്രമായിത്തീർന്നു ആ സ്ത്രീക്ക് ഈശ്വരപ്രസാദത്താൽ പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ആ പുത്രിയുടെ പേര്  'മാക്കം' എന്നായിരുന്നു. മാക്കത്തിനു ഏകദേശം മൂന്നു വയസ്സു പ്രായമായപ്പോഴേക്കും അവളുടെ മാതാപിതാക്കന്മാർ ഇഹലോക  വാസം വെടിഞ്ഞു  അവളുടെ സഹോദരന്മാർക്കു പന്ത്രണ്ടു പേരും  അത്യധികം  വളരെ സ്നേഹവും വാത്സല്യത്തോടെയും  അവളെ  യഥായോഗ്യം വളർത്തിക്കൊണ്ടുവന്നു. യഥാകാലം വിദ്യാഭ്യാസ...

മായയാൽ കരിമ്പന മാളികയാക്കിയ യക്ഷി, യക്ഷിപ്പറമ്പിന്റെ കഥ

ഇമേജ്
കോട്ടയം നഗരത്തിൽ കുമാരനല്ലൂരിലുൾപ്പെട്ട നട്ടാശ്ശേരിയിലാണ് കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം . ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടായിരുന്നു ഗണപതി പ്രത്യക്ഷമാണിവിടെന്നാണ് വാമെഴി. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ  ഐതിഹ്യമാലയിൽ വിശദികരിക്കുന്നതിങ്ങനെ–  ഒരിക്കൽ കാലടിയിൽ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനും കൂടി ത്യശ്ശിവപേരൂർ പൂരം(തൃശൂർ) കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോളേക്കും നേരം വളരെ വൈകി. സമീപത്തെ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ടു. നടന്നു നടന്നു 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു സ്ത്രീകൾ വഴിയരികിൽ നില്ക്കുന്നതായി കണ്ടു. ഇവർ അടുത്തുചെന്നപ്പോൾ  ആ സ്ത്രീകൾ തിരുമേനികൾ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു തിരക്കി. ഞങ്ങൾ പൂരത്തിനു പോവുകയാണ് എന്നു ഭട്ടതിരി  പറഞ്ഞു. ഉടനെ സ്ത്രീകൾ  പറഞ്ഞു– യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമാണ് മുന്നോട്ടു ചെല്ലുമ്പോൾ, ഇങ്ങനെയുള്ള അസമയങ്ങളി...

പുളിക്കൽ തറവാട്ചിലെ നാഗയക്ഷിയമ്മ, ഒരു ക്ഷേത്രകഥ

ഇമേജ്
ക്ഷേത്ര ഐതീഹ്യം ഇങ്ങനെ പുരാതനമായ ഒരു നായര്‍ തറവാട് പുളിക്കല്‍. സർവ പ്രതാപങ്ങളും നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തലമുറയിലെ ദമ്പതികള്‍ പാരമ്പര്യം നിലനിർത്താൻ കുട്ടികള്‍ ഇല്ലാതെ വിഷമിച്ചു. കാമാക്ഷി അമ്മ എന്ന ഗൃഹനാഥ പരശുരാമന്റെ ഒരു ആശ്രമം സ്ഥാപിക്കുകയും നാഗങ്ങളെ പൂജിക്കുകയും ചെയ്തു പോന്നു. അവിടെ എത്തുന്ന നാഗങ്ങളെ സ്വന്തം കുട്ടികളെപ്പോലെ താലോലിച്ചു. ഭക്ഷണവും ഇരിപ്പി‌ടവും നൽകി. സംപ്രീതരായ നാഗ ദൈവങ്ങള്‍ കാമാക്ഷിയമ്മയുടെ വയസ്സാന്‍കാലത്ത് ഒരു കുട്ടിയെ നല്‍കി. അമ്മിണി എന്നായിരുന്നു ആ കുട്ടിയുടെ പേര്.അമ്മിണിയും കാലക്രമേണ നാഗയക്ഷിയുടെ ഉപസകയാവുകയും ദേവീകടാക്ഷത്തില്‍ തങ്കമണി എന്ന കുട്ടി ജനിക്കുകയും ചെയ്തു. എന്നാല്‍ തങ്കമണികുട്ടിക്കാലത്ത് ഒരു സുവർണ നാഗത്തെ കണ്ടു. യാദൃശ്ചികമായി ആ സുവര്‍ണ നാഗത്തെ കൊലപ്പെടുത്തി. ഇതോടെ കുടുംബത്തിൽ അനർഥങ്ങൾ തുടങ്ങി. പശ്ചാത്താപ വിവശയായ തങ്കമണി അമ്മ നാഗങ്ങളോടു മാപ്പിരന്നു. യഥാവിഥി പൂജയും പ്രാർഥനയും തുടർന്നു. ക്ഷണ പ്രീതരായ നാഗങ്ങൾ മാപ്പു നൽകി. കുടുംബം വീണ്ടും ഐശ്യര്യപൂർണ്ണമായി. തുലാമാസത്തിലെ ആയില്ല്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം.ഈ ദിനത്തില്‍ ഗരുഡന്റേയും പരശുരാമന്റേ...

തലയിൽ കത്തുന്ന തീക്കനലുമായി മറവങ്കോടു യക്ഷി–രക്തദാഹി

ഇമേജ്
പാറക്കോട് വനം, പട്ടാപ്പകലും കൂരിരുൾ ചൂഴ്ന്നു നിൽക്കുന്ന വന്യഭാവം, പുലിയും ചെന്നായയും വിഹരിച്ചിരുന്ന ആ പ്രദേശത്തെ ആ വന്യമൃഗങ്ങളേക്കാളും ആളുകവെ പേടിപ്പിച്ചിരുന്ന മറ്റൊരു രൂപമാണ് – മറവങ്കോടു യക്ഷി–രക്തദാഹി.  വനത്തിലൂെട യാത്ര ചെയ്യുന്നവരുടെ പൊടിപോലും മിച്ചംകിട്ടില്ല. ആ രക്തദാഹിയായ യക്ഷിയെ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രിക നെരിപ്പോടിലേക്ക് ആവാഹിച്ചു. പക്ഷേ തലയിൽ കത്തുന്ന തീക്കനലുമായി അവൾ രക്ഷപ്പെട്ടു.  ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ദിഗന്തം പിളർക്കുമാറൊരു അലർച്ച ഉയർന്നു. ഹിരണ്യകശിപുവിൽനിന്നു പ്രഹ്ളാദനെ കാത്തപോലെ നരസിംഹമൂർത്തി അവളെ  പാറക്കോട്ടു നിന്നും ഓടിച്ചു.  തുടർന്നു യക്ഷി മറവങ്കോട്ട് ( ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു). അവിടേയ്ക്ക് എത്തിയ യക...

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

ഇമേജ്
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശം( ഇപ്പോൾ തമിഴ്നാട്ടിലാണ്), അവിടെ ഒരു നായർ തറവാടുണ്ടായിരുന്നു. അവിടെ ഒരു അതിസുന്ദരിയായ സ്ത്രീയുണ്ടായിരുന്നു ചിരുതേവി.  ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അഥവാ ശ്രീദേവി അതിസുന്ദരിയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി. തറവാട്ടിലെ ജോലിക്കാരിൽ ഒരുവൻ ആയിരുന്നു  രാമൻ എന്ന പോണ്ടൻനായർ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ശ്രീദേവിക്കും ഉണ്ടായിരുന്നു. ക്രമേണ രാമനിൽ ആസക്തയായ ശ്രീദേവി അവനെ  മാനസികമായും ശാരീരികമായും ഉപദ്രവിച്ചു(ഭാര്യയിൽ നിന്നു അകറ്റാനും പ്രണയം ലഭിക്കാനും കഴിയാത്ത വിരോധമായിരിക്കണം).  ഗോവിന്ദനും രാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും  ശ്രീദേവിയിൽ സുഹൃത്തിനെ  രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കി. വിരോധംമൂത്ത അവൾ ആദ്യം രാമന്റെ പ്രിയതമയെ ഇല്ലാതാക്കി.  രാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം ...

രക്തം വലിച്ചൂറ്റി കുടിച്ചു, എല്ലുകൾ ചവച്ചു തുപ്പിയ ആ യക്ഷി; കണ്ണുതുറന്നപ്പോൾ പനയുടെ മുകളിൽ

ഇമേജ്
പാലപ്പൂമണവുമായി കരിമ്പന ചുവട്ടിൽ കാത്തിരിക്കുന്ന ലോകൈക സുന്ദരിമാർ. അവരുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാൽ രാവിലെ ശേഷിക്കുക മുടിയും നഖവും മാത്രം. എല്ലും മജ്ജയും ചവച്ചു തുപ്പുന്ന ഭീതിജനകമായ ഒരു യക്ഷിക്കഥ ഐതിഹ്യമാലയിൽനിന്നും– മന്ത്രവാദത്തിനായി പേരുകേട്ട 6 കുടുംബങ്ങളിൽ ഒന്നായ കാലടി മനയിലെ ഭട്ടതിരിയും ഒരു നമ്പൂതിരിയും കൂടി പൂരം കാണാനായി പുറപ്പെട്ടു. നടന്നു നടന്നവരെത്തിയത് രക്തദാഹികളായ യക്ഷികളധിവസിക്കുന്ന ഒരു വന പ്രദേശത്ത്. അവർ അൽപ്പം ഭയത്തോടെ ഉഴറി നടന്നപ്പോൾ സുന്ദരികളായ രണ്ട് യുവതികൾ വരികയും ഈ സമയത്ത് ഇത് വഴി സഞ്ചരിക്കുന്നത് അപകടമാണെന്നും ഇന്നത്തെ രാത്രി തങ്ങളുടെ ഇല്ലത്തു താമസിക്കാം എന്നും യുവതികൾ അവരോട് പറഞ്ഞു. ഭട്ടതിരിയും നമ്പൂതിരി യുവാവും സന്തോഷത്തോടെ ആ ക്ഷണം സ്വികരിച്ചു. മനയിലെത്തിയ ശേഷം വിവിധ മുറികളിൽ ഇവർക്ക് ഉറങ്ങുവാനുള്ള സൗകര്യം ചെയ്ത് കൊടുത്തു.നിത്യവും ദേവിമാഹാത്മ്യം പാരായണം ചെയ്യുന്ന ശീലമുള്ള വ്യക്തിയായിരുന്നു നമ്പൂതിരി. വശ്യമായ മുഖ ഭാവത്തോടെ യക്ഷി മുറിയിലേക്കു കടന്നുവന്നു പക്ഷേ, അവൾക്കു അടുത്തേക്കു അടുക്കാനാവുന്നില്ല. േദവീമാഹാത്മ്യത്തിന്റെ മാഹാത്മ്യം മറികടക്കാനുള്ള ശക്തി യക്ഷിക്കി...

അതീവ സുന്ദരിയായ ഒരു യക്ഷി , രക്തമല്ല ആവശ്യം , പിന്നെയോ

ഇമേജ്
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല കഥകൾ വായിക്കാത്തവർ തീരെ കുറവായിരിക്കും. പ്രേത കഥകളും യക്ഷിക്കഥകളും ചർച്ച ചെയ്യുന്ന ഇവിടെ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഐതിഹ്യമാലയിലെ ചില കഥകൾ പറയുകയാണ്. രാജാവ് നാടു ഭരിച്ചിരുന്ന കാലം. വയസ്കരയില്ലത്ത് ആയുർവേദമുൾപ്പെടെ നാലു വേദങ്ങളും പഠിച്ച ഒരു മഹാൻ ഉണ്ടായിരുന്നു. മഹാവിദ്വാനുണ്ത്ന്ദ്ത്ത്.  എല്ലാവരും "ചതുർവേദി ഭട്ടതിരി"യെന്നാണ് പറഞ്ഞുവന്നിരുന്നത്.  അദ്ദേഹം ഒരു മഹാവൈദ്യനും വലിയ മന്ത്രവാദിയുമായിരുന്നു. മന്ത്രവാദത്തിലുള്ള പ്രസിദ്ധികൊണ്ട് അദ്ദേഹത്തെ മന്ത്രവാദത്തിനായി പല ദിക്കുകളിൽനിന്നും ആളുകൾ വന്നു കൂട്ടിക്കൊണ്ടുപോവുക പതിവായിരുന്നു. അങ്ങനെയിരുന്ന കാലത്ത് അന്നു നാടു വാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന് ഒരു യക്ഷിയുടെ ഉപദ്രവം ഉണ്ടായിത്തീരുകയും പല മന്ത്രവാദികൾ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കീട്ടും ആ യക്ഷിയെ ഒഴിപ്പിക്കാൻ കഴിയായ്കയാൽ ഒടുക്കം സാമൂതിരിപ്പാടു തമ്പുരാന്റെ ആളുകൾ വന്നു ചതുർവേദി ഭട്ടതിരിയെ കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടുപോവുകയും ഭട്ടതിരി ചില മന്ത്രതന്ത്രപ്രയോഗങ്ങൾകൊണ്ട് ആ യക്ഷിയെ സാമൂതിരിപ്പാട് തമ്പുരാന്റെ ദേഹത്തിൽ നിന്ന് ഉഴിഞ്ഞു മാറ്റ...

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...

ഇമേജ്
കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം എന്ന സ്ഥലം നാം അറിയപ്പെടുന്നത് കടമറ്റത്ത് കത്തനാരുടെ പേരിലാണ്. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ മാർ ആബോ എന്ന ഭാരതത്തില്‍ എത്തിചേർന്നു. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് എത്തി. മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് കടമറ്റം വലിയ പള്ളി.    ശെമ്മാശൻ ആയി പൗലോസ് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി പൗലോസ് ജനിച്ചു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. അക്കാലത്ത് ആ കത്ത...