പോസ്റ്റുകള്‍

horror story from old book എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരാണ് ബ്ളാക്ക് മാൻ?, ഇതുവരെ പിടിച്ചവർ അപ്പോൾ

ഇമേജ്
കേരളത്തിൽ ഏതു മൂലയിലെയും ആളുകവെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാനനുവദിക്കാതെ പേടിപ്പിച്ച ഒരു പേര്– ബ്ളാക്ക്മാൻ. മിക്കവാറും ഗ്രാമങ്ങളിൽ ബ്ളാക്ക്മാൻ ബാധയുണ്ടായി. വാതിലിൽ തട്ടി വിളിക്കുക, കറുത്ത വസ്ത്രം, തിളങ്ങുന്ന കണ്ണുകൾ, കൊമ്പുകൾ?, കൂർത്ത പല്ല്.. പറക്കും!..എന്റമ്മോ..എന്തൊക്കെ കഥകൾ. ലോക്കൽ കള്ളൻമാർ ഈ ബ്ളാക്ക്മാനെ മുതലെടുത്തു. പലരെയും പിടികൂടി. ഹെൽബോയ് സിനിമ സൈ്റ്റൈൽ‌ മുഖംമൂടി വച്ചവനേയും തിളങ്ങുന്ന കോൺടാക്ട് ലെൻസ് വച്ചവനെയുമൊക്കെ അകത്താക്കി. പക്ഷേ പലയിടത്തും പിന്നെയും ബ്ളാക്ക്മാൻ പ്രത്യക്ഷപ്പെട്ടു. Blackman is a name that frightens people in every corner of Kerala without even letting them go out to urinate. Blackman was found in most villages. Knocking on the door, black clothes, glowing eyes, horns ?, sharp teeth .. flying! Local thieves took advantage of this blackman. Many were arrested. Hellboy movie style: masked man wearing shiny contact lens. But Blackman reappeared in many places. Blackman may be like the alien sightings in foreign countries. Any shadow that turns dark in the f...

കണ്ണാടിയുടെ മുന്നിൽ നിന്നു വിളിച്ചാൽ വരുന്ന പ്രേതം , സിനിമകളിലെ ബ്ളഡി മേരി

ഇമേജ്
ഹോസ്റ്റലുകളിലും ഒഴിഞ്ഞ വീടുകളിലും ഒത്തു കൂടി ഓജോ ബോർഡ്( ouija board) ചെയ്യൽ പലരുടെയും വിനോദമായിരുന്നു. പല ഭീകര അനുഭവങ്ങളും കേട്ടിട്ടുണ്ട്. ഇത്തരത്തിൽ യൂരോപ്യൻ സംസ്കാരത്തിൽ കൗമാരക്കാരുടെ പരീക്ഷണ പ്രേതമാണ് ബ്ളഡി മേരി.  Ooija boarding in hostels and vacant homes was a lot of fun. I have heard of many horrific experiences. Thus Bloody Mary is the experimental ghost of teenagers in European culture.  ഒരു ഇരുണ്ട മുറിയിൽ നിൽക്കുക, ഒരൊറ്റ മെഴുകുതിരി മാത്രം, നിങ്ങൾ കണ്ണാടിയിലേക്ക് നോക്കി അവളുടെ പേര് മൂന്ന് തവണ ചൊല്ലുക: ബ്ലഡി മേരി. പെട്ടെന്ന് പ്രേതം പ്രത്യക്ഷപ്പെടും. നിങ്ങളുടെ പിന്നാലെ വരുമെന്ന് പറയുന്നു. ഇതാണ് ബ്ളഡി മേരി. Stand in a dark room, with only one candle, you look in the mirror and say her name three times: Bloody Mary. Suddenly the ghost appears. Says he will come after you. This is Bloody Mary.  എന്താണ് യഥാർഥ കഥ ഹെൻ‌ട്രി എട്ടാമന്റെയും ആദ്യത്തെ ഭാര്യ അരഗോണിലെ കാതറിൻറെയും ഏകജാതയായ കുട്ടിയായിരുന്നു അവൾ- മേരി , 1516 ഫെബ്രുവരി 18 ന് ഇംഗ്ലണ്ടിലെ ഗ്രീൻ‌വിച്ച്, പ്ലാസെൻഷ്...

യമാമ്പയുടെ ഭീകര രഹസ്യം– ജാപ്പനീസ് യോകൈ

ഇമേജ്
ലോകമെമ്പാടുമുള്ള  നാടോടി കഥകളിൽ കുട്ടികളെ പേടിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്–                         എല്ലാ നാടുകളിലും അവരുടേതായ വിചിത്രമായ കഥാപാത്രങ്ങളും കഥകളുമുണ്ട്, ഇവയൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ രസകരമാണ്. ഇത്തരത്തിൽ ജപ്പാനിലെ നാടോടിക്കഥകളിലെയും പ്രേതകഥകളിലെയും കഥാപാത്രമാണ് –യമാമ്പ(കൊൻജാകു മൊണൊഗറ്റാരി പുസ്തകത്തിലുള്ള കഥാപാത്രം. ) ഒരുകാലത്ത് ഒരു ബുദ്ധമത പുരോഹിതന്‍ യാത്രക്കിടെ ഒരു കൊടുങ്കാറ്റിൽ കുടുങ്ങി,  ഭാഗ്യവശാൽ അയാൾ ഒരു ഒറ്റപ്പെട്ട കുടിൽ സമീപത്തു കണ്ടു ദയയുള്ള ഒരു വൃദ്ധ അയാളെ അകത്തേക്ക് ക്ഷണിച്ചു, ഭക്ഷണവും ചൂടിനായി തീയും നൽകി. അതേ സമയം അവർ പുരോഹിതന് ഒരു വിചിത്രമായ മുന്നറിയിപ്പ് നൽകി: “പുറകിലെ മുറിയിൽ നോക്കരുത്.” ജിജ്ഞാസ മറികടക്കാൻ കഴിയാതെ, വൃദ്ധയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നതിൽ പുരോഹിതൻ പരാജയപ്പെട്ടു. വിറക് ശേഖരിക്കാൻ അവൾ പുറത്തേക്കിറങ്ങിയപ്പോൾ, പുരോഹിതൻ വാതിലിലെ ഒരു വിള്ളലിലൂടെ എത്തിനോക്കി.പകുതി കഴിച്ച ശവങ്ങൾ നിറഞ്ഞ മുറി അദ്ദേഹം കണ്ടെത്തി.  വൃദ്ധ ഒരു യമമ്പയാണെന്ന് പുരോഹി...

ചതിയുടെ കഥ: ചങ്ങലയാൽ ബന്ധിക്കപ്പെട്ട് വയനാട് ചുരത്തിൽ കഴിയുന്ന കരിന്തണ്ടൻ, ഇവിടെ ഒന്നു തൊഴാതെ പോകാനാവില്ല

ഇമേജ്
ലക്കിടിയിലെത്തുമ്പോള്‍ ഒരു മരവും അതിൽ ബന്ധിച്ചിരിക്കുന്ന ചങ്ങലയും കാണാം. ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച് ആ മരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന കരിന്തണ്ടന്റെ ആത്മാവിനെക്കുറിച്ചുള്ള കഥകൾ മുഴങ്ങുന്ന സ്ഥലമാണവിടം. ധീരതയുടെയും അതിനെ അടിച്ചമർത്തിയ ചതിയുടെയും ആ കഥ ഇങ്ങനെ. ആദിവാസികൾക്കിടയിലുള്ള വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്. ഓരോ ആദിവാസിക്കും കരിന്തണ്ടൻ ഒരു വീരനായകനാണ്. കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. പക്ഷേ മുന്നിൽ വഴി മുടക്കി നിൽക്കുന്ന ഗിരിശ്യംഗങ്ങൾ അവരെ അമ്പരപ്പിച്ചു. ഒടുവിൽ കാടിന്രെ വഴികൾ കൈരേറ പോലെ അറിയാവുന്ന കരിന്തണ്ടനെ കണ്ടെത്തി. കരിന്തണ്ടൻ അവരെ വിശ്വസിച്ചു മലകയറി വഴി കാട്ടി  നൽകി. വഴി കണ്ടെത്തിയതോടെ തങ്ങൾക്ക് വഴി കാട്ടിയ കരിന്തണ്ടനെ അവർ വെടിവച്ചു കൊന്നത്രെ. ബ്രിട്ടീഷ് എഞ്ചിനീയർമാർക്ക് ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എ...

ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം- കടത്തനാട്ട് മാക്കം - ഭാഗം -2

ഇമേജ്
ഐതിഹ്യമാലയിലെ  മനോഹരമായ  ഒരു കഥ  കടാങ്കോട്ടുതറവാട് വളരെ സമ്പന്നമായിരുന്ന്തിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ  വിചാരം.എന്നാൽ  മാക്കത്തിന്റെ സാമർഥ്യത്താൽ  അവരുടെ ആഗ്രഹം  പൂർണ്ണമായി സാധിച്ചിരുന്നില്ല. എന്നാൽ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭർത്താക്കന്മാർ അവർക്കു കൊടുക്കുകയും ചെയ്തിരുന്നു.  ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവർക്കും അവരുടെ സന്താനങ്ങൾക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തികഴിച്ചുകൂട്ടുവാൻ തക്കവണ്ണമുള്ള മുതൽ അവർ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകൾക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല.  തങ്ങൾക്ക് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേൽ മാക്കത്തിനു അവകാശവും അധികാരവുംഎന്ന  ചിന്തയാണ്   ആ സ്ത്രീകൾക്കു സങ്കടമുണ്ടായത്. അതിനാൽ അവർ തങ്ങളുടെ ഭർത്താക്കന്മാർക്കു മാക്കത്തോട് ഏതുവിധവും വിരോധമുണ്ടാക്കിത്തീർക്കണമെന്നു നിശ്ചയിച്ചുകൊണ്ട് ആ പുരുഷന്മാരുടെ അടുക്കൽ...

മായയാൽ കരിമ്പന മാളികയാക്കിയ യക്ഷി, യക്ഷിപ്പറമ്പിന്റെ കഥ

ഇമേജ്
കോട്ടയം നഗരത്തിൽ കുമാരനല്ലൂരിലുൾപ്പെട്ട നട്ടാശ്ശേരിയിലാണ് കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം . ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടായിരുന്നു ഗണപതി പ്രത്യക്ഷമാണിവിടെന്നാണ് വാമെഴി. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ  ഐതിഹ്യമാലയിൽ വിശദികരിക്കുന്നതിങ്ങനെ–  ഒരിക്കൽ കാലടിയിൽ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനും കൂടി ത്യശ്ശിവപേരൂർ പൂരം(തൃശൂർ) കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോളേക്കും നേരം വളരെ വൈകി. സമീപത്തെ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ടു. നടന്നു നടന്നു 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു സ്ത്രീകൾ വഴിയരികിൽ നില്ക്കുന്നതായി കണ്ടു. ഇവർ അടുത്തുചെന്നപ്പോൾ  ആ സ്ത്രീകൾ തിരുമേനികൾ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു തിരക്കി. ഞങ്ങൾ പൂരത്തിനു പോവുകയാണ് എന്നു ഭട്ടതിരി  പറഞ്ഞു. ഉടനെ സ്ത്രീകൾ  പറഞ്ഞു– യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമാണ് മുന്നോട്ടു ചെല്ലുമ്പോൾ, ഇങ്ങനെയുള്ള അസമയങ്ങളി...

പുളിക്കൽ തറവാട്ചിലെ നാഗയക്ഷിയമ്മ, ഒരു ക്ഷേത്രകഥ

ഇമേജ്
ക്ഷേത്ര ഐതീഹ്യം ഇങ്ങനെ പുരാതനമായ ഒരു നായര്‍ തറവാട് പുളിക്കല്‍. സർവ പ്രതാപങ്ങളും നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തലമുറയിലെ ദമ്പതികള്‍ പാരമ്പര്യം നിലനിർത്താൻ കുട്ടികള്‍ ഇല്ലാതെ വിഷമിച്ചു. കാമാക്ഷി അമ്മ എന്ന ഗൃഹനാഥ പരശുരാമന്റെ ഒരു ആശ്രമം സ്ഥാപിക്കുകയും നാഗങ്ങളെ പൂജിക്കുകയും ചെയ്തു പോന്നു. അവിടെ എത്തുന്ന നാഗങ്ങളെ സ്വന്തം കുട്ടികളെപ്പോലെ താലോലിച്ചു. ഭക്ഷണവും ഇരിപ്പി‌ടവും നൽകി. സംപ്രീതരായ നാഗ ദൈവങ്ങള്‍ കാമാക്ഷിയമ്മയുടെ വയസ്സാന്‍കാലത്ത് ഒരു കുട്ടിയെ നല്‍കി. അമ്മിണി എന്നായിരുന്നു ആ കുട്ടിയുടെ പേര്.അമ്മിണിയും കാലക്രമേണ നാഗയക്ഷിയുടെ ഉപസകയാവുകയും ദേവീകടാക്ഷത്തില്‍ തങ്കമണി എന്ന കുട്ടി ജനിക്കുകയും ചെയ്തു. എന്നാല്‍ തങ്കമണികുട്ടിക്കാലത്ത് ഒരു സുവർണ നാഗത്തെ കണ്ടു. യാദൃശ്ചികമായി ആ സുവര്‍ണ നാഗത്തെ കൊലപ്പെടുത്തി. ഇതോടെ കുടുംബത്തിൽ അനർഥങ്ങൾ തുടങ്ങി. പശ്ചാത്താപ വിവശയായ തങ്കമണി അമ്മ നാഗങ്ങളോടു മാപ്പിരന്നു. യഥാവിഥി പൂജയും പ്രാർഥനയും തുടർന്നു. ക്ഷണ പ്രീതരായ നാഗങ്ങൾ മാപ്പു നൽകി. കുടുംബം വീണ്ടും ഐശ്യര്യപൂർണ്ണമായി. തുലാമാസത്തിലെ ആയില്ല്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം.ഈ ദിനത്തില്‍ ഗരുഡന്റേയും പരശുരാമന്റേ...

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

ഇമേജ്
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശം( ഇപ്പോൾ തമിഴ്നാട്ടിലാണ്), അവിടെ ഒരു നായർ തറവാടുണ്ടായിരുന്നു. അവിടെ ഒരു അതിസുന്ദരിയായ സ്ത്രീയുണ്ടായിരുന്നു ചിരുതേവി.  ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അഥവാ ശ്രീദേവി അതിസുന്ദരിയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി. തറവാട്ടിലെ ജോലിക്കാരിൽ ഒരുവൻ ആയിരുന്നു  രാമൻ എന്ന പോണ്ടൻനായർ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ശ്രീദേവിക്കും ഉണ്ടായിരുന്നു. ക്രമേണ രാമനിൽ ആസക്തയായ ശ്രീദേവി അവനെ  മാനസികമായും ശാരീരികമായും ഉപദ്രവിച്ചു(ഭാര്യയിൽ നിന്നു അകറ്റാനും പ്രണയം ലഭിക്കാനും കഴിയാത്ത വിരോധമായിരിക്കണം).  ഗോവിന്ദനും രാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും  ശ്രീദേവിയിൽ സുഹൃത്തിനെ  രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കി. വിരോധംമൂത്ത അവൾ ആദ്യം രാമന്റെ പ്രിയതമയെ ഇല്ലാതാക്കി.  രാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം ...

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...

ഇമേജ്
കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം എന്ന സ്ഥലം നാം അറിയപ്പെടുന്നത് കടമറ്റത്ത് കത്തനാരുടെ പേരിലാണ്. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ മാർ ആബോ എന്ന ഭാരതത്തില്‍ എത്തിചേർന്നു. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് എത്തി. മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് കടമറ്റം വലിയ പള്ളി.    ശെമ്മാശൻ ആയി പൗലോസ് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി പൗലോസ് ജനിച്ചു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. അക്കാലത്ത് ആ കത്ത...

ഭൂതപ്രേതാദികളുള്ള ആ കാട്ടിലേക്കയാൾ തിരികെ എത്തി; രണ്ടും കൽപ്പിച്ച്-horror story 1

ഇമേജ്
  കൊടും വനം, ചുറ്റും ചീവീടുകളുടെ അലർച്ച. തന്റെ ദുർഗതി ഓര്‍ത്ത് വിമ്മിക്കരഞ്ഞു അയാളിരുന്നു. ഏതാനും മണിക്കൂറുകള്‍ അല്ലെങ്കിൽ നിമിഷം ആ സത്വം എത്തിച്ചേരും. അയാൾ തന്റെ പൊന്നുമകളുടെയും മകന്റെയും മുഖമോർത്തു. കൈകളിൽ മുഖം താഴ്ത്തി കരഞ്ഞു. അയാൾ തന്റെ അടുത്തിരിക്കുന്ന സഹയാത്രികരായി ഷെയ്ഖുകളുടെ നേരേ നോക്കി, അയാൾ പൊട്ടിക്കരയുന്നതുകണ്ട് ആശ്വസിപ്പിക്കാനെത്തിയതായിരുന്നവർ. ഒരു ഷേയ്ഖ് ഒരു കലമാനിനേയും പിടിച്ചുകൊണ്ടാണ് വന്നിരുന്നത്. മറ്റൊരു ഷേയ്ഖിന്റെ കൈയില്‍ രണ്ടു നായകളുണ്ടായിരുന്നു. മൂന്നാമത്തെ ഷേയ്ഖിന്റെ കൂടെയുണ്ടായിരുന്നത് ഒരു കോവര്‍കഴുതയായിരുന്നു. ( ആകാംക്ഷയോടെ തന്നെ നോക്കി കഥ കേട്ടിരിക്കുന്ന ദുന്യാസാദിനെ ഷഹ്റാസാദ് നോക്കി. അവളുടെ കണ്ണുകളിൽ കൗതുകവും ഭയമുണ്ട്. അന്തപുരത്തിന്റെ സിംഹാസനത്തിൽ കൊടുംകൈയ്യും കുത്തി കിടക്കുന്ന ഷഹ്റിയാറിനെ അവൾ ഇടംകണ്ണാൽ നോക്കി, കൈയ്യകലത്തിൽ ഖഡ്ഗം ഇരിക്കുന്നു. കഥ അരസികമായാൽ ശിരസ്സറ്റു വീഴും .ദൈവേച്ഛയുണ്ടായാൽ ഒരുപാട് പെൺകുട്ടികളുടെ ജീവൻ രക്ഷപ്പെടും. വേഴ്ചയ്ക്കു ശേഷം നിത്യവും ഓരോ കന്യകകളെ നിർദാക്ഷിണ്യം കൊലപ്പെടുത്തുന്ന, ആ ഷെഹരിയാർ സുൽത്താന്റെ കണ്ണുകളിലും ഒരു കുട്ടിയുടെ ആകാംക്ഷ...