പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ
യാത്രികരെ കാത്ത് കൊടും വളവിൽ കാത്ത് നിൽക്കുന്ന രക്ത ദാഹി. വാഹനം തനിയെ ഓഫാകും അപകടത്തിൽപ്പെടും. വാഹനത്തിനു മുന്നിൽ വെള്ള വസ്ത്രവും ധരിച്ച് ഒരു രുപം വന്നാൽ ആരും ഒന്ന് പതറും . തലസ്ഥാന നഗരിയിലെ പാലോട് വന മേഖലയിലെ സുമതി വളവ് . പ്രേത വേട്ടക്കാരുടെ പ്രിയ ഇടം. എന്താണ് ഇവിടത്തെ കഥ . ഒന്ന് നോക്കാം-
1953 ജനുവരി 27 ചൊവ്വാഴ്ച രാത്രി 10 മണി, പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്നു. മുതലാളിയുടെ മകനെ മോഹിച്ച വേലക്കാരി പെണ്ണിന്റെ കഥന കഥ ആ നാട്ടിലും നടക്കുന്നു . അര്ഹിക്കാത്തത് ആഗ്രഹിച്ച് വയസ്സിൽ കുഞ്ഞിനേയും പേറി മുതലാളിമാർക്ക് ഭീഷണിയായ അവളെ ക്രുരമായി കൊലപ്പെടുത്തി. ഉത്സവം കാണാൻ കാമുകനൊപ്പം പുറപ്പെട്ടതായിരുന്നത്രെ അവൾ .
..മരത്തില്‍ ചാരിവച്ച നിലയിലായിരുന്നു ഈറ്റവെട്ടാനെത്തിയ ആദിവാസികളായ കാണിക്കാര്‍ ദിവസങ്ങള്‍ക്കു ശേഷം അവളെ കണ്ടെത്തിയത് ...
വയറ്റിൽ കുഞ്ഞുമായി കൊല്ലപ്പെട്ട യുവതി.അറുകൊല,
ഉത്സവപ്പറമ്പുകളില്‍ വിറ്റിരുന്ന പാട്ടുപുസ്തകങ്ങളിലൂടെയായിരുന്നു സുമതിക്കഥകളുടെ പ്രചാരം, സുമതിയെ കൊന്ന വളവിൽ നടക്കുന്ന അപകടങ്ങങ്ളെല്ലാം സുമതിയുടെ പേരിലായി . എന്താണ് അവിടുത്തെ കഥ.
കുട്ടികൾ ചെയ്യുന്ന ഒരു കളി ഉദാഹരണം എടുക്കാം . നമ്മുടെ കൈ ഒരു നിശ്ചിത അകാലത്തിൽ വച്ച ശേഷം ദേ കൈ ഇപ്പം കൂട്ടി മുട്ടുമെന്നു പറയുബോൾ നാമറിയാതെ കൈ ചലിച്ച് കൂട്ടിമുട്ടും .. ഹിപ്നോട്ടിസം അടിസ്ഥാനമായുള്ള ഒരു കളി .
അതെ പോലെയാണ് ഈ വളവിനെ കുറിച്ചറിയുന്നവർ ഇവിടെ എത്തുമ്പോൾ പരിഭ്രാന്തരാകുന്നു. അറിയാതെ റിഫ്ലെക്സ് ആക്ഷൻ സംഭവിക്കും . അതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത് .
സാമൂഹ വിരുദർ - പലപ്പോഴും ഇത്തരം കഥകൾ മുതലെടുക്കുന്നത് മോഷ്ടാക്കളും സാമൂഹിക വിരുധ്ധരുമാണ് . പാലോട് സ്റ്റേഷനിൽ ഇത്ത്രത്തിൽ ആളുകളെ പഠിക്കാൻ നോക്കിയാ ആളെ കയ്യോടെ പിടികൂടിയിരുന്നു .
വഴിവിളക്ക് ഇല്ലാത്തതും, കുത്തനെയുള്ള വളവും, തകർന്ന് കിടക്കുന്ന റോഡുമായതിനാലാണ് വണ്ടികൾ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുന്നത്
Sumathi Valavu, സുമതി വളവ് ,haunted places in kerala, ghost

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...