രക്തരക്ഷസ്സോ ചാവേറോ ഈ നീലി
ചരിത്രവും പഴങ്കഥകളിലൂടെയും ഭീതിയുടെ ലോകത്തു സ്ഥിരപ്രതിഷ്ഠ നേടിയ രക്തദാഹി. വശ്യസൗന്ദര്യത്തിന്റെ മൂർത്തീഭാവംമുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും, അതെ കള്ളിയാങ്കാട്ട് നീലി. ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ച സ്വപ്ന സുന്ദരി അവളുടെ കഥ ഇവിടെ തുടങ്ങുകതയാണ്.പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയാണോ അവൾ, അതോ സ്ത്രീ ലമ്പടൻമാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ ചാവേറോ ഇതാ അവളുടെ കഥ.
തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി കഥാപാത്രമാണ്. കാർത്യായനിയമ്മ എന്ന കഥാപാത്രം മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിലാണ് ഇത്. തെക്കൻപാട്ടിലേതിൽ നിന്ന് ചില വ്യത്യാസങ്ങൾ മാർത്താണ്ഡവർമ്മയിൽ കാണാം. യക്ഷിയാണെങ്കിലും പിന്നീട് മാതൃഭാവത്തിൽ നീലി ആരാധിക്കപ്പെട്ടു.
പഴയ തിരുവിതാംകൂറിന്റെ തെക്കേ അറ്റമായ നാഗർകോവിലിനു സമീപത്തെ പഴകന്നൂർ എന്ന പ്രദേശം. ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്നതിനും നൃത്തകലാദികൾ അവതരിപ്പിക്കുന്നതിനും വേണ്ടി ദേവന് നേർച്ചയായി സമർപ്പിക്കപ്പെട്ട സ്ത്രീകളുള്ള ഒരു സ്ഥലം(1934-ൽ തിരുവിതാംകൂറിൽ ഈ സമ്പ്രദായം നിരോധിക്കപ്പെട്ടു.). കാർവേണി എന്നൊരു ദേവദാസി സ്ത്രീ അവിടെ എല്ലാവർക്കും പ്രിയമുള്ളവളായി താമസിച്ചിരുന്നു. അവൾക്ക് അതിസുന്ദരിയായ ഒരു മകളുണ്ടായി– അല്ലി. ഇനി കഥ തുടങ്ങുന്നു വായിക്കാനായി ഇവിടെ എല്ലാ വെള്ളിയാഴ്ചയും വരിക
Photo by Jameson Mallari Atenta from Pexels

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...