പോസ്റ്റുകള്‍

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 3

ഇമേജ്
കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 3 എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– ഭയമകറ്റുന്ന കുരിശടയാളം– ഡ്രാക്കുള– മൂന്നാം ഭാഗം ഞങ്ങൾ യാത്ര തുടങ്ങാറയപ്പോൾ, സത്രത്തിന്റെ വാതില...

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 2

ഇമേജ്
 കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 2 എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– മെയ് 4 - എന്റെ വീട്ടുടമയ്ക്ക്  കൗണ്ടിൽ(ഡ്രാക്കുള) നിന്ന് എനിക്ക്  മികച്ച സൗകര്...

ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം- കടത്തനാട്ട് മാക്കം - ഭാഗം -2

ഇമേജ്
ഐതിഹ്യമാലയിലെ  മനോഹരമായ  ഒരു കഥ  കടാങ്കോട്ടുതറവാട് വളരെ സമ്പന്നമായിരുന്ന്തിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ  വിചാരം.എന്നാൽ  മാക്കത്തിന്റെ സാമർഥ്യത്താൽ  അവരുടെ ആഗ്രഹം  പൂർണ്ണമായി സാധിച്ചിരുന്നില്ല. എന്നാൽ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭർത്താക്കന്മാർ അവർക്കു കൊടുക്കുകയും ചെയ്തിരുന്നു.  ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവർക്കും അവരുടെ സന്താനങ്ങൾക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തികഴിച്ചുകൂട്ടുവാൻ തക്കവണ്ണമുള്ള മുതൽ അവർ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകൾക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല.  തങ്ങൾക്ക് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേൽ മാക്കത്തിനു അവകാശവും അധികാരവുംഎന്ന  ചിന്തയാണ്   ആ സ്ത്രീകൾക്കു സങ്കടമുണ്ടായത്. അതിനാൽ അവർ തങ്ങളുടെ ഭർത്താക്കന്മാർക്കു മാക്കത്തോട് ഏതുവിധവും വിരോധമുണ്ടാക്കിത്തീർക്കണമെന്നു നിശ്ചയിച്ചുകൊണ്ട് ആ പുരുഷന്മാരുടെ അടുക്കൽ...

ഒരു സ്ത്രീയുടെ തലയറുത്തിട്ട കിണർ, പ്രതികാര ദാഹിയായി ആരും കൊല

ഇമേജ്
 ഐതിഹ്യമാലയിൽ നിന്നുള്ള  ഒരു ഏട്  ഉത്തര  കേരളത്തിൽ  ലോകമലയനാർ ക്ഷേത്ര വഴിയിൽ ഒരു കിണർ ഉണ്ടായിരുന്നത്രെ . ആ കിണറിന്  'മാക്കം കിണർ' എന്നാണു പേരു പറഞ്ഞുവരുന്നത്. അസമയത്ത്  ആ കിണറ്റിൽ നോക്കീട്ടു  അവന്റെ നാവു പിടിച്ചു വലിച്ചറുത്തു ചോര കുടിച്ചതായി ഒരൈതിഹ്യമുണ്ട്. അതിനാൽ പേടിച്ചിട്ട് ആരും ആ കിണറ്റിൽ നോക്കാറില്ല,എന്താണ്  അതിനു  പിന്നിലെ  കഥ... 'കടത്തനാട്ട്' ദേശത്ത് 'കടാങ്കോട്' എന്നു പ്രസിദ്ധമായ ഒരു നായർഗൃഹം ഉണ്ടായിരുന്നു.ധനപുഷ്ടികൊണ്ടും ആഭിജാത്യം കൊണ്ടും സ്ഥാനമാനാദികൾ കൊണ്ടും സർവ്വമാന്യന്മാരായിരുന്നു. ആ തറവാട്ടിൽ ഒരു കാലത്ത് ഒരു സ്ത്രീ മാത്രമായിത്തീർന്നു ആ സ്ത്രീക്ക് ഈശ്വരപ്രസാദത്താൽ പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ആ പുത്രിയുടെ പേര്  'മാക്കം' എന്നായിരുന്നു. മാക്കത്തിനു ഏകദേശം മൂന്നു വയസ്സു പ്രായമായപ്പോഴേക്കും അവളുടെ മാതാപിതാക്കന്മാർ ഇഹലോക  വാസം വെടിഞ്ഞു  അവളുടെ സഹോദരന്മാർക്കു പന്ത്രണ്ടു പേരും  അത്യധികം  വളരെ സ്നേഹവും വാത്സല്യത്തോടെയും  അവളെ  യഥായോഗ്യം വളർത്തിക്കൊണ്ടുവന്നു. യഥാകാലം വിദ്യാഭ്യാസ...

കൗണ്ട് ഡ്രാക്കുള –ബ്രാം സ്റ്റോക്കർ–Dracula-malayalam -Chapter 1

ഇമേജ്
സൗജന്യമായി കഥ വായിക്കാം എഴുത്തുകാരനെ അതിജീവിച്ച് കഥാപാത്രം കാലാകാലങ്ങളായി നില നിൽക്കുന്ന അപൂർവ അനുഭവം– ഭീകരതയുടെ രാജകുമാരൻ– കൗണ്ട് ഡ്രാക്കുള ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897ലാണ് ഡ്രാക്കുള രചിച്ചത്. ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത് കഥ ആരംഭിക്കുന്നത് ജോനാഥൻ ഹാർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഡ്രാക്കുളയുടെ തകർന്നതും വിദൂരവുമായ കോട്ടയിലേക്ക് പോകുമ്പോഴാണ്.  ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനായി ഡ്രാക്കുളയ്ക്ക് നിയമപരമായ പിന്തുണ നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ഡ്രാക്കുളയുടെ ഉപചാരത്താൽ വശീകരിക്കപ്പെട്ടെങ്കിലും താമസിയാതെ ഹാർക്കർ, താൻ കോട്ടയിലെ തടവുകാരനായിത്തീർന്നുവെന്ന് മനസ്സിലാക്കുന്നു. അതിനെത്തുടർന്നുള്ള ഭീകര സംഭവങ്ങൾ വായിക്കാം(the book fully entered the public domain in 1962)– ജോനാഥൻ ഹാർക്കറുടെ ജേണൽ 3 മെയ്. ബിസ്ട്രിറ്റ്സ് .-- മെയ് 1 ന് മ്യൂണിക്കിൽ നിന്ന് വൈകിട്ട് 8.35ഓടെ യാത്ര തിരിച്ചു., പിറ്റേ...

മായയാൽ കരിമ്പന മാളികയാക്കിയ യക്ഷി, യക്ഷിപ്പറമ്പിന്റെ കഥ

ഇമേജ്
കോട്ടയം നഗരത്തിൽ കുമാരനല്ലൂരിലുൾപ്പെട്ട നട്ടാശ്ശേരിയിലാണ് കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം . ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടായിരുന്നു ഗണപതി പ്രത്യക്ഷമാണിവിടെന്നാണ് വാമെഴി. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ  ഐതിഹ്യമാലയിൽ വിശദികരിക്കുന്നതിങ്ങനെ–  ഒരിക്കൽ കാലടിയിൽ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനും കൂടി ത്യശ്ശിവപേരൂർ പൂരം(തൃശൂർ) കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോളേക്കും നേരം വളരെ വൈകി. സമീപത്തെ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ടു. നടന്നു നടന്നു 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു സ്ത്രീകൾ വഴിയരികിൽ നില്ക്കുന്നതായി കണ്ടു. ഇവർ അടുത്തുചെന്നപ്പോൾ  ആ സ്ത്രീകൾ തിരുമേനികൾ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു തിരക്കി. ഞങ്ങൾ പൂരത്തിനു പോവുകയാണ് എന്നു ഭട്ടതിരി  പറഞ്ഞു. ഉടനെ സ്ത്രീകൾ  പറഞ്ഞു– യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമാണ് മുന്നോട്ടു ചെല്ലുമ്പോൾ, ഇങ്ങനെയുള്ള അസമയങ്ങളി...

ഡോ. കോവൂരിന്റെ ഭാര്യയെ ആന മറുത പിടികൂടിയ കഥ– ബഷീർ പറയുമ്പോൾ

ഇമേജ്
ജോൺസൺ ഐരൂരിന് ബഷീർ എഴുതിയ കത്തിലാണ് ആന മറുത കഥയുള്ളത്– ഡോ. കോവൂരും മിസിസ് കോവൂരുമായുള്ള ചർച്ചയാണതിലുള്ളത്– ആന മറുതാ ഭയങ്കരി!.. ഡോക്ടർ കോവൂർ പറയുന്നു. എന്റെ ഭാര്യയെ ആന മറുത ചവച്ചു തിന്നാൻ പോയതാണ് ആ കഥ ഞാൻ പറയാം.. ഒന്നു ചുമ്മാതിരിക്കാമോയെന്ന് മിസ്സിസ് കോവൂർ പറഞ്ഞു. മിസ്സിസ് കോവൂർ പറഞ്ഞു. ഇനി ഇപ്പോ വയസ്സുകാലത്ത് ഒരു ആന മറുതാക്കഥ? ഒരു ഘോര ഘോര രാത്രി– പേടിപ്പെടുത്തുന്ന ആ ആനമറുതാ സംഭവം ഡോക്ടർ കോവൂർ അവതരിപ്പിച്ചു. വെളിച്ചവും നിലാവുമില്ല. നക്ഷത്രങ്ങളുടെ വെളിച്ചം എന്നു പറയുന്ന നാട്ടുവെളിച്ചം മാത്രം. ശ്രീലങ്കയിലെ ഏകാന്തമായ കാട്ടുവഴി. ടാറിട്ട റോഡു തന്നെ. കാടുകളുടെ നടുവിലൂടെയാണ് ഭാര്യയും ഭർത്താവും വരുന്നത്. ഉള്ളം കിടക്കുന്ന കാട്. ഒച്ചകൾ. ദൂരെ അങ്ങുമിങ്ങുമായി മങ്ങിയ വഴിവിളക്കുകൾ ഇരുളിനെ കുറച്ചുകൂടി ഭയാനമാക്കുകയാണ്. കൈയ്യിൽ തീപ്പെട്ടിപോലുമില്ല. അങ്ങനെ പതുക്കെ വരുമ്പോൾ റോഡിൽ നേരേ മുമ്പിൽ ഘോര രൂപിയായ സാക്ഷാൽ ആന മറുത!. അയ്യോ എന്നു പേടിച്ചു നിലവളിക്കേണ്ടതാണ്. ആരും നിലവിളിച്ചില്ല. അത്ഭുത സ്തബ്ധരായി നോക്കി നിന്നു. കണ്ടില്ലേ? ഭാര്യ വളരെ പതുക്കെ മന്ത്രിച്ചു. മനസ്സിലായി ആനമറുതയാണ്, സാക്ഷാൽ ആനമറുത!, നമ്മളെ കൊ...